Posts

കോട

Image
ഞാൻ ചെറുതും എന്റെ അനുജൻ തീരെ ചെറുതും ആയിരുന്ന ഒരു വേനലവധിക്കാലത്താണ് കോട ആദ്യമായി ഞങ്ങളുടെ വാടകവീട്ടിലേക്ക് വരുന്നത്. കോടയുടെ യഥാർത്ഥ പേര് എന്താണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അവർ മണ്ണിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞുചേർന്ന്, അവിടം മുറുക്കിച്ചുവപ്പിച്ചു കാലങ്ങൾക്ക് ശേഷമാണ് അവർക്ക്‌ ജഗദമ്മ എന്നൊരു പേരുണ്ടായിരുന്നതായും, ജനിച്ചുവീണപ്പോഴും പൂത്തുവളർന്നപ്പോഴും ആരും അവരെ കോടയെന്ന് വിളിച്ചിരുന്നില്ലെന്നും ഞാനറിയുന്നത്. ഫേഷ്യൽ പാൽസി എന്നൊരു അസുഖമുണ്ടെന്നും അത് ആർക്കും എപ്പോൾ വേണമോ വരാമെന്നുമൊക്കെ ഞാൻ അറിയാനാകട്ടെ ഇനിയും കാലമുരുളേണ്ടിയിരുന്നു.  നഗരമെന്നോ ഗ്രാമമെന്നോ പറയാനാകാത്ത ഒരു സ്ഥലത്തായിരുന്നു ഞങ്ങളുടെ വാടകവീട്. മൂന്നു മുറികളും ഒരു ഹാളും അടുക്കളയുമുള്ള ആ വീടിന്റെ ചുമരുകൾ തീരെ ബലമില്ലാത്തതും വിരലുകൾ കൊണ്ട്  ആഞ്ഞമർത്തിയാൽ അടർന്നുവീഴുന്നതുമായിരുന്നു. കൂട്ടിനു അമ്മ വല്ലപ്പോഴും അമ്മുമ്മ തരംകിട്ടുമ്പോൾ എല്ലായ്പ്പോഴും  പറഞ്ഞുതന്നിരുന്ന  കഥകൾ മാത്രമുണ്ടായിരുന്നതിനാലാകാം  അതൊരു അരക്കില്ലമാണെന്നും ഏതെങ്കിലും ഒരു രാത്രിയിൽ അതിനോടൊപ്പം ഞങ്ങളും  കത്തിയമരുമെന്നും ഞാൻ വിശ്വസിച്ചിരുന്നു.    ഞങ്ങളുടെ അരക്ക

ചിതലുകൾ

Image
ഭാഗം ഒന്ന് : ആന്‍ ഫ്രാങ്ക് നരേന്ദന്റെ പ്രിയപ്പെട്ട കസേരയെ അവന്‍ ‘’ആന്‍ ഫ്രാങ്ക്’’ എന്നാണു വിളിച്ചിരുന്നത്. നരേന്ദ്രന്‍ പരീക്ഷകള്‍ക്ക് പഠിച്ചതും, പ്രേമലേഖനമെഴുതിയതും, പിന്നീട് ഭാരിച്ച ഹൃദയത്തിന്റെ ഞെരുങ്ങിയ അറകളെ കഥകളായി തുറന്നിട്ടതും, അവ പുസ്തകങ്ങളാക്കിയതുമെല്ലാം ആന്‍ ഫ്രാങ്കിന്റെ മടിയിലിരുന്നാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു വാക്ക് പോലും പറയാതെ, ഒരു സൂചന പോലും നല്‍കാതെ, ആന്‍ ഫ്രാങ്ക് നരേന്ദ്രനെ വിട്ടു എങ്ങോട്ടോ പോയി. പുരയിടത്തിനു ചുറ്റിലും പുരയിടത്തിനുള്ളിലുമെല്ലാം നരേന്ദ്രന്‍ ആന്‍ ഫ്രാങ്കിനെ അന്വേഷിച്ചു. എല്ലാ ചെറുപ്പക്കാരെയും പോലെ ആദ്യം അമ്മയോടാണ് തന്റെ ആന്‍ ഫ്രാങ്കിനെ കണ്ടോ എന്നവന്‍ ചോദിച്ചത്. ‘’ആ പഴയ കസേര ആരെടുക്കാനാ! അവിടെങ്ങാനും തന്നെ കാണും. സദാസമയം മുറിയും ജനലുമടച്ചിരുന്നാല്‍ പിന്നെ കണ്ണ് കാണുവോ? നേരാം വണ്ണം നോക്ക്!’’  “അതല്ലമ്മേ. അതവിടില്ലാ...ഞാന്‍ നോക്കിയതാ...ഇനി വല്ല കള്ളന്മാരെങ്ങാനും....’’ “ഓ പിന്നെ! എന്റെ കുട്ടീടെ കസേര കക്കാനല്ലേ കള്ളന്മാര്‍ക്ക് നേരം. അതിലും വിലയുള്ള പലതും ഉണ്ട് ഈ വിട്ടില്‍.’’ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നരേന