Posts

Showing posts from 2015

ചിതലുകൾ

Image
ഭാഗം ഒന്ന് : ആന്‍ ഫ്രാങ്ക് നരേന്ദന്റെ പ്രിയപ്പെട്ട കസേരയെ അവന്‍ ‘’ആന്‍ ഫ്രാങ്ക്’’ എന്നാണു വിളിച്ചിരുന്നത്. നരേന്ദ്രന്‍ പരീക്ഷകള്‍ക്ക് പഠിച്ചതും, പ്രേമലേഖനമെഴുതിയതും, പിന്നീട് ഭാരിച്ച ഹൃദയത്തിന്റെ ഞെരുങ്ങിയ അറകളെ കഥകളായി തുറന്നിട്ടതും, അവ പുസ്തകങ്ങളാക്കിയതുമെല്ലാം ആന്‍ ഫ്രാങ്കിന്റെ മടിയിലിരുന്നാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു വാക്ക് പോലും പറയാതെ, ഒരു സൂചന പോലും നല്‍കാതെ, ആന്‍ ഫ്രാങ്ക് നരേന്ദ്രനെ വിട്ടു എങ്ങോട്ടോ പോയി. പുരയിടത്തിനു ചുറ്റിലും പുരയിടത്തിനുള്ളിലുമെല്ലാം നരേന്ദ്രന്‍ ആന്‍ ഫ്രാങ്കിനെ അന്വേഷിച്ചു. എല്ലാ ചെറുപ്പക്കാരെയും പോലെ ആദ്യം അമ്മയോടാണ് തന്റെ ആന്‍ ഫ്രാങ്കിനെ കണ്ടോ എന്നവന്‍ ചോദിച്ചത്. ‘’ആ പഴയ കസേര ആരെടുക്കാനാ! അവിടെങ്ങാനും തന്നെ കാണും. സദാസമയം മുറിയും ജനലുമടച്ചിരുന്നാല്‍ പിന്നെ കണ്ണ് കാണുവോ? നേരാം വണ്ണം നോക്ക്!’’  “അതല്ലമ്മേ. അതവിടില്ലാ...ഞാന്‍ നോക്കിയതാ...ഇനി വല്ല കള്ളന്മാരെങ്ങാനും....’’ “ഓ പിന്നെ! എന്റെ കുട്ടീടെ കസേര കക്കാനല്ലേ കള്ളന്മാര്‍ക്ക് നേരം. അതിലും വിലയുള്ള പലതും ഉണ്ട് ഈ വിട്ടില്‍.’’ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നരേന

യക്ഷി

Image
ന്യൂയോര്‍ക്ക് നഗരത്തിലെ അനേകായിരം മട്ടുപ്പാവുകളിലൊന്നില്‍ ജീവനും അനുപമയും അര്‍ദ്ധനഗ്നരായി ആകാശത്തെ നോക്കിയിരുന്നു. അവളുടെ അഴിച്ചിട്ട മുടിയിഴകള്‍ അയാളുടെ നെഞ്ചില്‍ ഒരു പുതപ്പുപോലെ ചേര്‍ന്നിരുന്നു. അതില്‍ നിന്നുമുയര്‍ന്ന കൂവളത്തെണ്ണയുടെ മണം മറ്റൊരു നാട്ടിലെ മറ്റൊരന്തരീക്ഷത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നതായി ജീവനു തോന്നി. കൂവളത്തെണ്ണ അമ്മയ്ക്കെന്നും പ്രിയപ്പെട്ടതാണ്. ഓരോ വട്ടവും നാട്ടില്‍ നിന്നെത്തുന്ന പെട്ടിയില്‍ അത് ഒളിച്ചിരിപ്പുണ്ടാകും. ഓര്‍മ്മയായും സ്നേഹമായും അത് ജീവനെ വേദനിപ്പിക്കാറുണ്ടെന്നു അമ്മയ്ക്കറിയുമായിരുന്നില്ല. അവര്‍ നോക്കിയിരുന്ന ആകാശത്തില്‍ നക്ഷ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരേ നിറത്തിന്റെ പല ഭാവങ്ങള്‍ കൊണ്ട് ആരോ വരയ്ക്കാന്‍ ശ്രമിച്ച പൂര്‍ത്തിയാകാത്ത ചിത്രമായി അത് നിലകൊണ്ടു. മെല്ലെ നീങ്ങുന്ന മേഘങ്ങള്‍ ഒരേ സമയം ഭീതിജനകമായും അതോടൊപ്പം ഏതോ അപൂര്‍വ സംഗീതത്തിന്‍റെ ആരംഭത്തിനായി ഒരുങ്ങുന്ന നൃത്തച്ചുവടുകളുടെ ആദ്യ ഭാഗമായും തോന്നിപ്പിച്ചു. " അനു, നീ കോഫ്മാന്റെ 'ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നസ്  ഓഫ് ബീയിംഗ്' കണ്ടിട്ടുണ്ടോ? &q